എന്തല്ലാമായിരുന്നു, ദീനും ദുനിയാവും രണ്ടാക്കി. ഇസ്‌ലാം ദീനിനെ തുണ്ടാക്കി.
മതവും രാഷ്ട്രീയവും വിഭജിച്ചു. മറ്റുള്ളവരുടെ തൗഹീദ് മുറിയൻ തൗഹീദാണ് അവർക്ക് ദീനിന് ഒരു നേതൃത്വം രാഷ്ട്രീയത്തിന് മറ്റൊരു നേതൃത്വം,അവരുടെ തൗഹീദ് അബൂജഹ്‌ലിന്റെ തൗഹീദാണ്. അങ്ങിനെ പോവുന്നു ജമാഅത്തിന്റെ സഹിഷ്‌ണുതയോടെയുള്ള ആരോപണങ്ങൾ. ഇപ്പോ എന്തായി, മൗദൂദികൾക്കും രാഷ്ട്രീയത്തിന് മറ്റൊരു നേതൃത്വം.!! അല്ലെങ്കിലും ദീനും ദുനിയാവും ഒന്നുതന്നെയായി കാണുന്ന ജമാഅത്ത് പാർട്ടിക്ക് പണ്ടേ ഒരു പൊളിറ്റിക്കൽ സെക്രട്ടറിയുണ്ട്. അദ്ദേഹമാണ് ഈ അടുത്ത് പിണറായി സംഖാവുമായി നിശ്ചയിക്കൽ നടത്തിയയ്തിന്റെ പേരിൽ ഇറങ്ങിപ്പോന്നത്. ഉടനെ പാർട്ടി അണികൾക്ക് സർക്കുലർ അയച്ചു. അദ്ദേഹം വ്യക്തിപരമായ കാരണത്താലാണ് പാർട്ടി വിട്ടത്. അല്ലാതെ ആദർശപരമായ പ്രശ്നമല്ല എന്ന്. അങ്ങിനെയല്ലേ പറയൂ, പറയാവൂ. അതല്ലേ ദീൻ.
മതവും രാഷ്ട്രീയവും വിഭജിച്ചു. മറ്റുള്ളവരുടെ തൗഹീദ് മുറിയൻ തൗഹീദാണ് അവർക്ക് ദീനിന് ഒരു നേതൃത്വം രാഷ്ട്രീയത്തിന് മറ്റൊരു നേതൃത്വം,അവരുടെ തൗഹീദ് അബൂജഹ്‌ലിന്റെ തൗഹീദാണ്. അങ്ങിനെ പോവുന്നു ജമാഅത്തിന്റെ സഹിഷ്‌ണുതയോടെയുള്ള ആരോപണങ്ങൾ. ഇപ്പോ എന്തായി, മൗദൂദികൾക്കും രാഷ്ട്രീയത്തിന് മറ്റൊരു നേതൃത്വം.!! അല്ലെങ്കിലും ദീനും ദുനിയാവും ഒന്നുതന്നെയായി കാണുന്ന ജമാഅത്ത് പാർട്ടിക്ക് പണ്ടേ ഒരു പൊളിറ്റിക്കൽ സെക്രട്ടറിയുണ്ട്. അദ്ദേഹമാണ് ഈ അടുത്ത് പിണറായി സംഖാവുമായി നിശ്ചയിക്കൽ നടത്തിയയ്തിന്റെ പേരിൽ ഇറങ്ങിപ്പോന്നത്. ഉടനെ പാർട്ടി അണികൾക്ക് സർക്കുലർ അയച്ചു. അദ്ദേഹം വ്യക്തിപരമായ കാരണത്താലാണ് പാർട്ടി വിട്ടത്. അല്ലാതെ ആദർശപരമായ പ്രശ്നമല്ല എന്ന്. അങ്ങിനെയല്ലേ പറയൂ, പറയാവൂ. അതല്ലേ ദീൻ.
ഏറെ നാളായി ഒരു രാഷ്ട്രീയ പാർട്ടിയെ ഗർഭം ധരിക്കുന്നു എന്ന് ജമാഅത്ത് പറഞ്ഞിട്ട്. പക്ഷെ പേറും കാത്ത് ഹുകൂമത്തെ ഇലാഹിയുടെ പ്രവർത്തകർ കാത്തിരിക്കുകയായിരുന്നു. താൽക്കാലികാവേശത്തിൽ ആയിപ്പോയതാണ്. ഭാവിയെ കുറിച്ച് ചിന്ത അപ്പോഴുണ്ടായിരുന്നില്ല. എന്തായാലും നാലാളറിഞ്ഞ് നാണക്കേടുമായി. ഇനി പെറാതെ നിവൃത്തിയുമില്ല. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പരിശോധിക്കാൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒന്നു സ്കാൻ ചെയ്തു നോക്കിയിരുന്നു. ഫലമോ..... നിങ്ങൾ പൂരിപ്പിച്ചോളൂ ഞാനെഴുതീട്ട് ഒന്നും കുറഞ്ഞു പോവണ്ട. എന്തായാലും, ചില പ്രദേശങ്ങളിൽ സാക്ഷാൽ ബി.ജെ.പിയുമായിവരെ സഖ്യമുണ്ടാക്കിയിരുന്നു എന്ന് ആ പ്രദേശത്തുകാരിൽ നിന്നും കേൾക്കാൻ കഴിഞ്ഞിരുന്നു. എന്നിട്ടും വോട്ടിന്റെ എണ്ണമെടുക്കാൻ കയ്യിലേയും കാലിലേയും വിരലുകൾ മുഴുവൻ വേണ്ടിവന്നില്ല.
ഭീകരസംഘടന എന്നും, ജനാധിപത്യ വിരുദ്ധർ എന്നുമൊക്കെ ജമാഅത്തിനെ വിശേഷിപ്പിച്ച പിണറായി സഖാവിനെ കാണാൻ ഇനി തലയിൽ മുണ്ടുമിട്ട് പോവേണ്ട. പറയാൻ ഒരു പേരായല്ലോ 'വെൽഫേർ പാർട്ടി ഓഫ് ഇന്ത്യ'. ഭീകരതയും തീവ്രതയും ഒന്നും ആരോപിക്കപ്പെടില്ല എന്ന് വിചാരിക്കാം. അതിനാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ‘വെൽ ഫേർ പാർട്ടി’ എന്ന് പേരിട്ടത്. ഈ മൗദൂദികളുടെ ഒരു ബുദ്ധിയേ!.
ദീനും ദുനിയാവും രണ്ടല്ല. മതവും രാഷ്ട്രീയവും വേറയല്ല എന്ന 'പോലിസി'ഇനി ജമാഅത്തിന് കുപ്പിയിലിട്ട് വിനാഗിരി ഒഴിച്ചു വെക്കാം. ഇപ്പോൾ പാർട്ടി രണ്ടല്ലേ ദീനിന് ഒരു അമീർ, വെൽ ഫേർ പാർട്ടിക്ക് മറ്റൊരു അമീറ്. ഇനിയെങ്കിലും മറ്റുള്ളവരുടേ തൗഹീദ് മുറിയൻ തൗഹീദാണെന്ന് ഇവർ പുലമ്പില്ല എന്നു വിശ്വസികാനും നിവൃത്തിയില്ല. കാരണം അത്രക്കുണ്ടേ തൊലിക്കട്ടി.
ജമാഅത്തിന് തങ്ങളുടെ സംഘടനയുടെ പേരിൽ ഒരു 'ഇസ്‌ലാമി'പെട്ടുപ്പോയതിൽ സ്ഥാപക നേതാക്കളോട് കുറച്ചൊന്നുമല്ല അരിശം തോന്നിയിട്ടുണ്ടാവുക. കാരണം കെ.എം. ഷാജി പറഞ്ഞത് പോലെ വല്ല സോപ്പ് കമ്പനിക്കും ഇടാവുന്ന പേരാണ് യൂത്ത് വിംഗിന് ഇട്ടത്'സോളിഡാരിറ്റി'. ഇപ്പോൾ പിറന്ന് വീണ പൊളിറ്റിക്കൽ പാർട്ടിക്കാണേൽ'വെൽ ഫേർ പാർട്ടി ഓഫ് ഇന്ത്യ'. പേരിലെന്തിരിക്കുന്നു എന്നാരെങ്കിലും വിചാരിക്കുന്നുണ്ടാവും. സമഗ്രവും സമ്പൂർണ്ണവുമായ ദീനിന്റെ സംസ്ഥാപനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ ദീൻ വേണ്ടയോ? സംശയമാണ്. അത് പോട്ടെ ജമാഅത്തെ ഇസ്‌ലാമി എന്ന പാർട്ടിയുടെ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമ്പോൾ അതിന്റെ കൊടിയിൽ വല്ല ഇസ്‌ലാമിക ചിഹ്നവും ഉണ്ടാവുമെന്ന് ആരെങ്കിലും തെറ്റുധരിച്ചെങ്കിൽ ക്ഷമിക്കണം. അപകർഷതാ ബോധം കൊണ്ടന്നുമല്ല. പിന്നെ മുസ്‌ലിം എന്നോ ഇസ്‌ലാം എന്നോ പറായുള്ള ജാള്യത കൊണ്ടുമല്ല. അതൊക്കെ ഒരു പോളിസിയാണ്. ജമാഅത്തിനും പണ്ട് പടിയിറങ്ങിപ്പോയ സിമിയെ പടിയടച്ച് പിണ്ഠം വെച്ചതിനാൽ ഇപ്പോൾ മൂത്ത കുട്ടിയുടെ സ്ഥാനത്തുള്ള സോളിഡാരിറ്റിക്കും ഏറെ പിരിശപ്പെട്ട വല്ലതുമാവും കൊടിയിലെ ചിഹ്നം എന്നാണ് ഈ അധിക പ്രസംഗി ധരിച്ചതു. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ വേറെ ചിഹ്നം നോക്കേണ്ടല്ലോ ഗോദമ്പ് കതിരാണ് നമ്മുടെ ചിഹ്നം!. പാർട്ടിയുടെ കൊടിയിലുള്ള അതേ ചിഹ്നം. ഗോദമ്പിനോട് ഇവർക്കിത്ര മമത എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഗോദമ്പ് കുംഭകോണത്തോടുള്ള വിരോധമാണോ? അങ്ങിനെയെങ്കിൽ പാമോയിലും പറ്റും, ബോഫോഴ് തോക്കിന്റെ ചിത്രവും പറ്റും, ഏറ്റവും ലേറ്റസ്റ്റ് 2ജി സ്പെക്ട്രവുമാവാമല്ലോ,
'പ്രജാധിപത്യമയാലും ഏകാധിപത്യമായാലും ഫലത്തിൽ ഒന്നു തന്നെ തമ്പുരാക്കൻ മാരുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം. ഒരു തമ്പുരാന് പകരം തമ്പുരാക്കൻമാർ. ലാത്ത പോയി മനാത്ത വന്നു എന്ന വ്യത്യാസം മാത്രം' ഇതൊക്കെ കേൽക്കുമ്പോൾ ഇപ്പൊ മൗദൂദികൾക്ക് അലർജ്ജിയാണ്. അല്ലങ്കിലും ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പണ്ടുള്ളവർക്ക് അങ്ങിനെ ഒക്കെപ്പറയാം. ഇപ്പോഴത്തെ കാലത്തുണ്ടോ അതൊക്കെ നടക്കുന്നു. ഇനി ഐ.പി.എചും മറ്റും പുറത്തിറക്കിയ ജമാഅത്ത് സാഹിത്യങ്ങൾ ഭാരതപുഴയിൽ ഒഴുക്കാം. സോറി, പുഴ മലീമസമാകുമെന്നതിനാൽ സോളിഡാരിറ്റിക്ക് അത് ഇഷ്ടമാവില്ല.
വരും കാല തെരഞ്ഞെടുപ്പുകളുടെ കോലമെന്തായിരിക്കും. .... എസ്.ഐ.ഒ യുടെ കുട്ടികളും, സോളിഡാരിറ്റി യൂത്തൻമാരും ജി.ഐ.ഒ പെണ്ണുങ്ങളും ഒത്തൊരുമയോടെ വോട്ട് പിടികാൻ റോഡിലിറഞ്ഞുന്നു, പോസ്റ്ററും ബാനറും ഒട്ടിക്കുന്നു. കവലകളിൽ പ്രസംഗിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ, അധികാരത്തിന്റെ കുഞ്ചിക സ്ഥാനത്ത് ഇരിക്കുന്ന ജമാഅത്ത് സോറി അല്ല വെൽ ഫേർ പാർട്ടി നേതാവ് കൊടിവെച്ച കാറിൽ വന്നിറങ്ങുന്നു, പാർട്ടി നേതാവിന്റെ സ്വീകരണത്തിൽ പങ്കെടുക്കുന്നു. അനൗൺസ്‌മന്റുകൾ മുഴങ്ങുന്നു: ....... വെൽ ഫേർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച് മന്ത്രി സഭയിൽ അംഗമായി സത്യ പ്രതിജ്ഞ ചെയ്ത നമ്മുടെ പ്രിയങ്കരനായ ബ്രദർ കോയാമു സാഹിബിന് ഹാരാർപ്പണം അണിയിക്കാൻ ഉദ്ദേശിക്കുന്ന എസ്.ഐ.ഒ, സോളിഡാരിറ്റി, ജി.ഐ.ഒ പ്രവർത്തകർ സ്റ്റേജിന് സമീപം എത്തിച്ചേരേണ്ടതാണ്. ................... അങ്ങിനെ ഹു കൂമത്തെ ഇലാഹി പുലരുന്നു.?!!
http://meladikkaran.blogspot.com/2011/04/blog-post_8746.html
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...