Thursday, April 21, 2011

ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം ജനം തിരിച്ചറിഞ്ഞു; ഹമീദ് വാണിമേല്‍


എടവണ്ണപ്പാറ: ദേശീയ, അന്തര്‍ ദേശീയ കാര്യങ്ങളെ കുറിച്ച് ജമാഅത്തെ ഇസ്ലാമി പറയുന്ന കാര്യങ്ങള്‍ കാപട്യമാണെന്ന് ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വാഴക്കാട് മുണ്ടുമൂഴിയില്‍ നടന്ന മുസ്ലിംലീഗ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ ഓരോ കാര്യങ്ങളും അണികള്‍ക്ക് മാത്രം മനസ്സിലായാല്‍ പോരാ.. പൊതു ജനങ്ങള്‍ക്ക് കൂടി മനസിലാകുന്ന രീതിയിലാകണം. മുസ്ലിംലീഗിന്റെ ഭരണ ഘടനയിലെ ജനാധിപത്യവും സോഷ്യലിസവും ഉള്‍പ്പെടുത്തിയതിനെ കുറ്റം പറയുന്ന ജമാഅത്തെ ഇസ്ലാമി പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഭരണഘടനയില്‍ സോഷ്യലിസവും ജനാധിപത്യവും ഉള്‍പ്പെടുത്തിയതിന്റെ യുക്തി എന്താണെന്ന് മനസിലായില്ല. അദ്ദേഹം തുടര്‍ന്നു. 
2006 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ കൊടുത്തതിന് നന്ദിയെന്നോണമാണ് ഹിറാ സെന്റര്‍ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷത്തെ ഭരണത്തെ വിലയിരുത്താതെ അവസാന മൂന്ന് മാസം മാത്രമാണ് ജമാഅത്തെ ഇസ്ലാമി വിലയിരുത്തിയതെന്നും അതിനാണ് എല്‍.ഡി.എഫിന് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 
കെ.സി.ഉമ്മര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജബ്ബാര്‍ ഹാജി,അഡ്വ.ഷാഹുല്‍ ഹമീദ്, ഷാഫി ചാലിയം, പി.മോയൂട്ടി മൗലവി, കെ.എ.സഗീര്‍,പി.എ.റഹീം, ടി.പി.അബ്ദുല്‍ അസീസ്, അഡ്വ.എം.കെ.സി.നൗഷാദ് പ്രസംഗിച്ചു.
എ.എം.മുത്തുകോയ തങ്ങള്‍ സ്വാഗതവും മലയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More