Published on Mon, 04/04/2011
േശീയ മുസ്‌ലിംകള്‍' എന്നൊരു പ്രത്യേകതരം ജീവിവര്‍ഗത്തെക്കുറിച്ച് സാമൂഹികശാസ്ത്ര വിദ്യാര്‍ഥികളെല്ലാം കേട്ടിരിക്കും. അതായത്, വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംകളുടെ ദേശക്കൂറും സമ്പൂര്‍ണപൗരത്വവും (ഇന്നത്തേതു പോലെത്തന്നെ) ചോദ്യം ചെയ്യപ്പെട്ടിരുന്ന കാലം. അക്കാലത്ത്, ഞാന്‍ നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള ആ മുസ്‌ലിമല്ല, കറകളഞ്ഞ മതേതരവാദിയും ദേശസ്‌നേഹിയുമായ മുസ്‌ലിമാണെന്ന് 'പൊതു'സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മുസ്‌ലിമിനുമുണ്ടായിരുന്നു. അങ്ങനെ ദേശക്കൂറ് സര്‍ട്ടിഫിക്കറ്റ് പൊതുസമൂഹത്താല്‍ അറ്റസ്റ്റ് ചെയ്തു കിട്ടിയ ഭാഗ്യവാന്മാരുടെ തലമുറയെ കുറിക്കാനാണ് 'ദേശീയമുസ്‌ലിംകള്‍' എന്ന് വ്യവഹരിക്കപ്പെട്ടുപോന്നത്. പൊതുവെ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു സജീവമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളാണ് ദേശീയ മുസ്‌ലിംകളായി പരിഗണിക്കപ്പെട്ടത്. അല്ലാത്തവരൊക്കെ ഒരു തരം അര്‍ധ ദേശീയപൗരത്വമായിരുന്നു അനുഭവിച്ചിരുന്നത് എന്ന് 'ദേശീയമുസ്‌ലിംകള്‍' എന്ന പദപ്രയോഗത്തില്‍ നിന്നു തന്നെ വ്യക്തമാണ്.
എന്നാല്‍, ഇന്ന് സ്ഥിതി അതിലും കഷ്ടമാണ്. ഹൈദര്‍ ഹുസൈന്റെ കഥയില്‍ നിന്ന് അക്കാര്യം വ്യക്തമാവും. പ്രശസ്ത അസമീസ് പത്രമായ 'അസൊമിയ പ്രതിദിന്‍' പത്രാധിപരാണ് ഹൈദര്‍ ഹുസൈന്‍. എല്ലാ അര്‍ഥത്തിലും മതേതരത്വം 22 കാരറ്റില്‍ തെളിയിച്ച വ്യക്തി. അസമില്‍ എവിടെയെങ്ങാനും പുതിയൊരു പര്‍ദാ കട ഉദ്ഘാടനം ചെയ്യപ്പെട്ടാല്‍ 'തീവ്രവാദം വളരുന്നു'വെന്ന് മുഖപ്രസംഗമെഴുതിക്കളയും ടിയാന്‍. 2008 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയിലേക്ക് പോവുമ്പോള്‍ ഒപ്പം കൂട്ടാന്‍ വെച്ച പത്രക്കാരുടെ സംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ കക്ഷി ഔട്ട്. കാര്യം ലളിതം. ഈ മേത്തനെ അമേരിക്കക്ക് പിടിച്ചിട്ടില്ല. ആളൊരു തീവ്രവാദിയല്ല എന്നതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ഇല്ലത്രെ. ഇളിഭ്യനായ ഹൈദര്‍ ഗുവാഹതിയിലേക്ക് മടക്കവണ്ടി കയറി. കമ എന്നു പറയാതെ മന്‍മോഹന്‍ അമേരിക്കയിലേക്ക് വിമാനവും. 'ദേശീയ മുസ്‌ലിം' എന്നൊരു ചെല്ലപ്പേരുണ്ടെങ്കില്‍ മുമ്പ് രക്ഷപ്പെടുമായിരുന്നു. ഇന്ന് അത് പോരാ, നെഞ്ച് കീറി കിഡ്‌നി രണ്ടും പുറത്തെടുത്ത് ലാബില്‍ പരിശോധിച്ച് തീവ്രവാദിയല്ല എന്നുറപ്പു വരുത്തുക തന്നെ വേണം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ്‌ലിസ്റ്റ് വന്ന ശേഷമുണ്ടായ ചില പ്രസ്താവനകളാണ് 'ദേശീയമുസ്‌ലിം' ചര്‍ച്ചയിലേക്ക് വീണ്ടും നയിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അങ്ങനെ താനും ഒരു മന്ത്രിയാകുമെന്നും കണക്കുകൂട്ടി കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയ നിരവധിയാളുകളില്‍ പ്രമുഖനാണ് എം.എം. ഹസന്‍ എന്ന കെ.പി.സി.സി വക്താവ്. ലിസ്റ്റ് വന്നപ്പോള്‍ അദ്ദേഹം പുറത്ത്. അതിനെക്കുറിച്ച് വന്ന മാധ്യമ വിശകലനങ്ങള്‍ ഇങ്ങനെ: തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികളുണ്ട് (വര്‍ക്കലയില്‍ കഹാറും കഴക്കൂട്ടത്ത് എം.എ. വാഹിദും).
അതിനാല്‍, തിരുവനന്തപുരത്ത് മൂന്നാമതൊരു മുസ്‌ലിമിന് കൊടുക്കാന്‍ പറ്റില്ല. തന്റെ സ്ഥിരം കേന്ദ്രമായ കായംകുളത്ത് ഹസനെ വെക്കുന്നത് എന്‍.എസ്.എസിനും അതിനാല്‍ തന്നെ രമേശ് ചെന്നിത്തലക്കും പറ്റില്ല. കായംകുളം എന്‍.എസ്.എസിന്റെ കറകളഞ്ഞ നായര്‍, എം. മുരളിക്ക് പോയി. പിന്നെയുള്ളത് ആലുവ. രാഹുല്‍ ഗാന്ധിയുടെ യുവപ്രാതിനിധ്യത്തിന്റെ പേര് പറഞ്ഞ് അത് അന്‍വര്‍സാദത്തിന് കൊടുക്കേണ്ടി വന്നു. എറണാകുളത്ത് രണ്ടാമതൊരു മുസ്‌ലിമിനെ വെക്കാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അങ്ങനെയാണ് ഹസന്‍ ഔട്ടാവുന്നത്. ഏതാനും ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം മാര്‍ച്ച് 28ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു. മുസ്‌ലിമായത് കൊണ്ടാണോ അങ്ങേക്ക് സീറ്റ് കിട്ടാതെ പോയത്; അങ്ങനെയൊരു വിശകലനം നാട്ടില്‍ നടക്കുന്നുണ്ടല്ലോ എന്ന് പത്രക്കാര്‍ ചോദിച്ചു. അതിന് ഹസന്‍ നല്‍കിയ മറുപടിയാണ് ഭേഷായത്: 'എല്ലാ കാലത്തും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നെ മുസ്‌ലിമായി ചുരുക്കരുത്'. എങ്ങനെയുണ്ട്! അതായത്, മുസ്‌ലിമായ ഒരാള്‍ക്ക് മതേതരവാദിയാവാന്‍ കഴിയില്ല എന്ന സംഘ്പരിവാറിന്റെയും രമേശ് ചെന്നിത്തല പ്രതിനിധാനം ചെയ്യുന്ന പൂണൂല്‍കോണ്‍ഗ്രസിന്റെയും അതേ സൈദ്ധാന്തികാടിത്തറ തന്നെയാണ് ഒരുതരം മാപ്പുസാക്ഷി സ്വരത്തില്‍ ഹസന്‍ ആവര്‍ത്തിക്കുന്നത്. തികഞ്ഞ മതേതരവാദിയായ എന്നെ നിങ്ങള്‍ മുസ്‌ലിമെന്ന് വിളിക്കല്ലേ എന്ന്!
തീവ്രവാദിയല്ല എന്ന അറ്റസ്റ്റഡ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാനാവാതിരുന്നതാണ് ഹൈദര്‍ഹുസൈനെ പ്രധാനമന്ത്രിയുടെ സംഘത്തില്‍നിന്ന് പുറത്താക്കാന്‍ നിമിത്തമായത്. മതേതരവാദിയായിട്ടും മുസ്‌ലിമായിപ്പോയി എന്നതാണ് ഹസന്റെ പരിമിതി.
എന്നാല്‍, യൂത്ത് കോണ്‍ഗ്രസിന്റെ കേരളത്തിലെ ഊര്‍ജസ്വലനായ നേതാവ് ടി. സിദ്ദീഖിന് 'നോണ്‍-സിമി മുസ്‌ലിം യൂത്ത്' എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പിണഞ്ഞ അബദ്ധം. അതായത്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സിദ്ദീഖ് തിളങ്ങി നില്‍ക്കുന്ന കാലത്ത് തന്നെ ചെന്നിത്തല ക്യാമ്പ് അദ്ദേഹം സിമിയാണ് എന്ന മട്ടില്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഉപശാലാ വൃത്തങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അങ്ങനെയാണ് പൊടുന്നനെയൊരു ദിവസം സിദ്ദീഖ് മാറ്റിനിര്‍ത്തപ്പെടുന്നതും ടിയാന്‍ പത്രക്കാര്‍ക്ക് മുന്നില്‍ വന്ന് പൊട്ടിക്കരയുന്നതും. സ്ഥാനാര്‍ഥിലിസ്റ്റ് നിര്‍ണയ വേളയിലും പഴയ സിമി നമ്പര്‍ തന്നെയാണ് ചെന്നിത്തലയും കൂട്ടരും രാഹുലിനു മുന്നില്‍ പുറത്തെടുത്തത്. പ്രമുഖ ഐ.ടി കമ്പനികളില്‍ ജോലിയില്‍ തിളങ്ങുന്ന മുസ്‌ലിം യുവാക്കള്‍ക്കെതിരെ പ്രമോഷന്‍ ആഗ്രഹിക്കുന്ന തൊട്ടടുത്ത എതിരാളികള്‍ ഉപയോഗിക്കുന്നതും ഇതേ 'സിമി നമ്പര്‍' തന്നെയാണ്. അങ്ങനെ 'സിമി ബാധ'യേറ്റ് ശരീരവും മനസ്സും തകര്‍ക്കപ്പെട്ട ഡസന്‍ കണക്കിന് ചെറുപ്പക്കാരെ ബംഗളൂരുവിലും ഹൈദരാബാദിലും കാണാം. സിദ്ദീഖ് അതിന്റെ കേരള പതിപ്പ് മാത്രം.
തങ്ങളുടെ 80 സീറ്റുകളില്‍ വെറും പത്തെണ്ണം മാത്രമാണ് കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് അനുവദിച്ചത്. അതില്‍ത്തന്നെ ജയസാധ്യതയുള്ളത് മൂന്നോ നാലോ മാത്രവും. ജനസംഖ്യയില്‍ 27 ശതമാനം വരും മുസ്‌ലിംകള്‍ എന്നോര്‍ക്കണം. അതേസമയം, 19 ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികള്‍ക്ക് 21 സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായി. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയതിന് പുറമേയാണിത്. നേരത്തേ സൂചിപ്പിച്ചതു പോലെ തീവ്രവാദികളല്ല, മതേതരവാദികളാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യം ആ സമൂഹത്തിനില്ല എന്നതാണതിന് കാരണം.
സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും തേര്‍വാഴ്ചക്കാലത്ത് അതിന് ഇരയായിക്കൊണ്ടിരിക്കുന്ന സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് യഥാര്‍ഥത്തില്‍ ഒരു ലിബറല്‍ മതേതരപ്രസ്ഥാനം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ വന്നു കൊണ്ടിരിക്കുന്ന രാസമാറ്റങ്ങള്‍ ഇതിന് നേര്‍വിപരീതമായ ദിശയിലാണ് ആ പ്രസ്ഥാനം നീങ്ങുന്നതെന്നതിന്റെ സൂചനകളാണ്. ഹസനും സിദ്ദീഖും ഉണങ്ങിയ പത്ത് സീറ്റും അതിന്റെ ചില പ്രത്യക്ഷ സൂചകങ്ങള്‍ മാത്രം
എന്നാല്‍, ഇന്ന് സ്ഥിതി അതിലും കഷ്ടമാണ്. ഹൈദര്‍ ഹുസൈന്റെ കഥയില്‍ നിന്ന് അക്കാര്യം വ്യക്തമാവും. പ്രശസ്ത അസമീസ് പത്രമായ 'അസൊമിയ പ്രതിദിന്‍' പത്രാധിപരാണ് ഹൈദര്‍ ഹുസൈന്‍. എല്ലാ അര്‍ഥത്തിലും മതേതരത്വം 22 കാരറ്റില്‍ തെളിയിച്ച വ്യക്തി. അസമില്‍ എവിടെയെങ്ങാനും പുതിയൊരു പര്‍ദാ കട ഉദ്ഘാടനം ചെയ്യപ്പെട്ടാല്‍ 'തീവ്രവാദം വളരുന്നു'വെന്ന് മുഖപ്രസംഗമെഴുതിക്കളയും ടിയാന്‍. 2008 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയിലേക്ക് പോവുമ്പോള്‍ ഒപ്പം കൂട്ടാന്‍ വെച്ച പത്രക്കാരുടെ സംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ കക്ഷി ഔട്ട്. കാര്യം ലളിതം. ഈ മേത്തനെ അമേരിക്കക്ക് പിടിച്ചിട്ടില്ല. ആളൊരു തീവ്രവാദിയല്ല എന്നതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ഇല്ലത്രെ. ഇളിഭ്യനായ ഹൈദര്‍ ഗുവാഹതിയിലേക്ക് മടക്കവണ്ടി കയറി. കമ എന്നു പറയാതെ മന്‍മോഹന്‍ അമേരിക്കയിലേക്ക് വിമാനവും. 'ദേശീയ മുസ്‌ലിം' എന്നൊരു ചെല്ലപ്പേരുണ്ടെങ്കില്‍ മുമ്പ് രക്ഷപ്പെടുമായിരുന്നു. ഇന്ന് അത് പോരാ, നെഞ്ച് കീറി കിഡ്‌നി രണ്ടും പുറത്തെടുത്ത് ലാബില്‍ പരിശോധിച്ച് തീവ്രവാദിയല്ല എന്നുറപ്പു വരുത്തുക തന്നെ വേണം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ്‌ലിസ്റ്റ് വന്ന ശേഷമുണ്ടായ ചില പ്രസ്താവനകളാണ് 'ദേശീയമുസ്‌ലിം' ചര്‍ച്ചയിലേക്ക് വീണ്ടും നയിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അങ്ങനെ താനും ഒരു മന്ത്രിയാകുമെന്നും കണക്കുകൂട്ടി കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയ നിരവധിയാളുകളില്‍ പ്രമുഖനാണ് എം.എം. ഹസന്‍ എന്ന കെ.പി.സി.സി വക്താവ്. ലിസ്റ്റ് വന്നപ്പോള്‍ അദ്ദേഹം പുറത്ത്. അതിനെക്കുറിച്ച് വന്ന മാധ്യമ വിശകലനങ്ങള്‍ ഇങ്ങനെ: തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികളുണ്ട് (വര്‍ക്കലയില്‍ കഹാറും കഴക്കൂട്ടത്ത് എം.എ. വാഹിദും).
അതിനാല്‍, തിരുവനന്തപുരത്ത് മൂന്നാമതൊരു മുസ്‌ലിമിന് കൊടുക്കാന്‍ പറ്റില്ല. തന്റെ സ്ഥിരം കേന്ദ്രമായ കായംകുളത്ത് ഹസനെ വെക്കുന്നത് എന്‍.എസ്.എസിനും അതിനാല്‍ തന്നെ രമേശ് ചെന്നിത്തലക്കും പറ്റില്ല. കായംകുളം എന്‍.എസ്.എസിന്റെ കറകളഞ്ഞ നായര്‍, എം. മുരളിക്ക് പോയി. പിന്നെയുള്ളത് ആലുവ. രാഹുല്‍ ഗാന്ധിയുടെ യുവപ്രാതിനിധ്യത്തിന്റെ പേര് പറഞ്ഞ് അത് അന്‍വര്‍സാദത്തിന് കൊടുക്കേണ്ടി വന്നു. എറണാകുളത്ത് രണ്ടാമതൊരു മുസ്‌ലിമിനെ വെക്കാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അങ്ങനെയാണ് ഹസന്‍ ഔട്ടാവുന്നത്. ഏതാനും ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം മാര്‍ച്ച് 28ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു. മുസ്‌ലിമായത് കൊണ്ടാണോ അങ്ങേക്ക് സീറ്റ് കിട്ടാതെ പോയത്; അങ്ങനെയൊരു വിശകലനം നാട്ടില്‍ നടക്കുന്നുണ്ടല്ലോ എന്ന് പത്രക്കാര്‍ ചോദിച്ചു. അതിന് ഹസന്‍ നല്‍കിയ മറുപടിയാണ് ഭേഷായത്: 'എല്ലാ കാലത്തും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നെ മുസ്‌ലിമായി ചുരുക്കരുത്'. എങ്ങനെയുണ്ട്! അതായത്, മുസ്‌ലിമായ ഒരാള്‍ക്ക് മതേതരവാദിയാവാന്‍ കഴിയില്ല എന്ന സംഘ്പരിവാറിന്റെയും രമേശ് ചെന്നിത്തല പ്രതിനിധാനം ചെയ്യുന്ന പൂണൂല്‍കോണ്‍ഗ്രസിന്റെയും അതേ സൈദ്ധാന്തികാടിത്തറ തന്നെയാണ് ഒരുതരം മാപ്പുസാക്ഷി സ്വരത്തില്‍ ഹസന്‍ ആവര്‍ത്തിക്കുന്നത്. തികഞ്ഞ മതേതരവാദിയായ എന്നെ നിങ്ങള്‍ മുസ്‌ലിമെന്ന് വിളിക്കല്ലേ എന്ന്!
തീവ്രവാദിയല്ല എന്ന അറ്റസ്റ്റഡ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാനാവാതിരുന്നതാണ് ഹൈദര്‍ഹുസൈനെ പ്രധാനമന്ത്രിയുടെ സംഘത്തില്‍നിന്ന് പുറത്താക്കാന്‍ നിമിത്തമായത്. മതേതരവാദിയായിട്ടും മുസ്‌ലിമായിപ്പോയി എന്നതാണ് ഹസന്റെ പരിമിതി.
എന്നാല്‍, യൂത്ത് കോണ്‍ഗ്രസിന്റെ കേരളത്തിലെ ഊര്‍ജസ്വലനായ നേതാവ് ടി. സിദ്ദീഖിന് 'നോണ്‍-സിമി മുസ്‌ലിം യൂത്ത്' എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പിണഞ്ഞ അബദ്ധം. അതായത്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സിദ്ദീഖ് തിളങ്ങി നില്‍ക്കുന്ന കാലത്ത് തന്നെ ചെന്നിത്തല ക്യാമ്പ് അദ്ദേഹം സിമിയാണ് എന്ന മട്ടില്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഉപശാലാ വൃത്തങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അങ്ങനെയാണ് പൊടുന്നനെയൊരു ദിവസം സിദ്ദീഖ് മാറ്റിനിര്‍ത്തപ്പെടുന്നതും ടിയാന്‍ പത്രക്കാര്‍ക്ക് മുന്നില്‍ വന്ന് പൊട്ടിക്കരയുന്നതും. സ്ഥാനാര്‍ഥിലിസ്റ്റ് നിര്‍ണയ വേളയിലും പഴയ സിമി നമ്പര്‍ തന്നെയാണ് ചെന്നിത്തലയും കൂട്ടരും രാഹുലിനു മുന്നില്‍ പുറത്തെടുത്തത്. പ്രമുഖ ഐ.ടി കമ്പനികളില്‍ ജോലിയില്‍ തിളങ്ങുന്ന മുസ്‌ലിം യുവാക്കള്‍ക്കെതിരെ പ്രമോഷന്‍ ആഗ്രഹിക്കുന്ന തൊട്ടടുത്ത എതിരാളികള്‍ ഉപയോഗിക്കുന്നതും ഇതേ 'സിമി നമ്പര്‍' തന്നെയാണ്. അങ്ങനെ 'സിമി ബാധ'യേറ്റ് ശരീരവും മനസ്സും തകര്‍ക്കപ്പെട്ട ഡസന്‍ കണക്കിന് ചെറുപ്പക്കാരെ ബംഗളൂരുവിലും ഹൈദരാബാദിലും കാണാം. സിദ്ദീഖ് അതിന്റെ കേരള പതിപ്പ് മാത്രം.
തങ്ങളുടെ 80 സീറ്റുകളില്‍ വെറും പത്തെണ്ണം മാത്രമാണ് കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് അനുവദിച്ചത്. അതില്‍ത്തന്നെ ജയസാധ്യതയുള്ളത് മൂന്നോ നാലോ മാത്രവും. ജനസംഖ്യയില്‍ 27 ശതമാനം വരും മുസ്‌ലിംകള്‍ എന്നോര്‍ക്കണം. അതേസമയം, 19 ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികള്‍ക്ക് 21 സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായി. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയതിന് പുറമേയാണിത്. നേരത്തേ സൂചിപ്പിച്ചതു പോലെ തീവ്രവാദികളല്ല, മതേതരവാദികളാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യം ആ സമൂഹത്തിനില്ല എന്നതാണതിന് കാരണം.
സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും തേര്‍വാഴ്ചക്കാലത്ത് അതിന് ഇരയായിക്കൊണ്ടിരിക്കുന്ന സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് യഥാര്‍ഥത്തില്‍ ഒരു ലിബറല്‍ മതേതരപ്രസ്ഥാനം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ വന്നു കൊണ്ടിരിക്കുന്ന രാസമാറ്റങ്ങള്‍ ഇതിന് നേര്‍വിപരീതമായ ദിശയിലാണ് ആ പ്രസ്ഥാനം നീങ്ങുന്നതെന്നതിന്റെ സൂചനകളാണ്. ഹസനും സിദ്ദീഖും ഉണങ്ങിയ പത്ത് സീറ്റും അതിന്റെ ചില പ്രത്യക്ഷ സൂചകങ്ങള്‍ മാത്രം
1 comments:
മതേതര പ്രസ്ഥാനങ്ങളുടെ ‘തനിനിറം’കാണുന്നത് തിരെഞ്ഞെടുപ്പുസമയത്താണ്.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒരിക്കലും സമുദായ പ്രാതിനിത്യം ഉണ്ടായിട്ടില്ല.ആദിവാസി-ദലിത് ജനതയ്ക്ക് നിയമ പരിരക്ഷ ഉള്ളതുകൊണ്ടു മാത്രമാണ്,പതിനാലെമ്മെല്ലേ മാരെ(ചട്ടുകങ്ങളെ)കിട്ടുന്നത്.12 ശതമാനമുള്ള നായർക്ക് 48-എമ്മെല്ലെ.അതെ ജനസംഘ്യയുള്ള വിശ്വകർമ്മന് ഒരാൾ.ഒരിക്കൽ പോലും തങ്ങളുടെ പ്രതിനിധി നിയമസഭയിലെത്താത്ത സമുദായങ്ങളും കേരളത്തിലുണ്ട്.ഇവിടെ വിപ്ലവകാരികളും ഗാന്ധിയന്മാരും,യുക്തിവാദികളും എന്നുവേണ്ട എല്ലാ മതേതര മനുഷ്യസ്നേഹികളും ഒന്നിക്കുന്ന നയനമനോഹരമായ കാഴ്ച കാണാവുന്നതാണ്.
ഗംഭീര പോസ്റ്റ്.അഭിനന്ദനം.
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...