Sunday, April 17, 2011

ജമാഅത്തെ ഇസ്‌ലാമി; ഇന്ത്യന്‍ മണ്ണിലെ തണല്‍മരം


വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍,വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈവൃദ്ധന്‍ വെള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായിനിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടിവഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തുനിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി (മധുര മാമ്പഴമുള്ളതുകൊണ്ടാണല്ലോ തെരുവു പിള്ളേര്‍ മാവിനെ കല്ലെറിയുന്നത്!). അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്നവഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്നനാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ തേന്മാവ്’ നാടിന്റെ തണല്‍മരമായി.

ബഷീര്‍ കഥയിലെ തേന്മാവിന്റെ ഉപമ നന്നായി ചേരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിഇന്ത്യന്‍ മണ്ണിലെ തണല്‍മരംനാടിന്റെ വിളക്കുമാടം. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരിആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം,ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ- ഇതെല്ലാമാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി. അനാഥന് രക്ഷിതാവായി,അഗതിക്ക് അത്താണിയായിവിശക്കുന്നവന് ഭക്ഷണമായി,ദാഹിക്കുന്നവന് കുടിനീരായിതല ചായ്ക്കാന്‍ ഇടമില്ലാത്തവന് കിടപ്പാടമായികടം കയറി മുടിഞ്ഞവന് ആശ്വാസമായിപണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക് താങ്ങായിലഹരിക്കടിപ്പെട്ട് തിരിച്ചറിവ് നഷ്ടപ്പെട്ടവര്‍ക്ക് പുതു വെളിച്ചമായി,ഇരകള്‍ക്ക് രക്ഷകനായി… നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗര മധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷമായി,ജനങ്ങളോടൊപ്പംസമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രാജ്യത്തിന്റെ നല്ല നാളേക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി കര്‍മനിരതമാണ്.
വികസന വഴിയില്‍ സഫലമായ അറുപതാണ്ട്
നമ്മുടെ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ആരോഗ്യകരമായ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ പ്രസ്ഥാനം പരിശ്രമിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനംസാര്‍വത്രിക വിദ്യാഭ്യാസംമികച്ച ആരോഗ്യ പരിരക്ഷ,തൊഴിലില്ലായ്മക്ക് പരിഹാരംകാര്‍ഷിക വ്യവസായ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയും സ്വയം പര്യാപ്തതയും തുടങ്ങി ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാനപരമായി ഉണ്ടാകേണ്ടതെന്തൊക്കെയാണോ അതിലെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജനതക്ക് മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
നാടിന്റെ നാനാ ഭാഗങ്ങളില്‍ വീടില്ലാത്തവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളുണ്ട്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളില്‍ അനേകം കിണറുകള്‍, കുടിവെള്ള പദ്ധതികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അത്താണിയായ നൂറുക്കണക്കിന് പലിശരഹിത ബാങ്കുകള്‍, വെല്‍ഫെയര്‍ സൊസൈറ്റികള്‍, ഭക്ഷണ വിതരണംറേഷന്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ചികിത്സാ സഹായംമെഡിക്കല്‍ ക്യാമ്പുകള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ജീവിതം കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പര്യായമായവര്‍ക്ക് പ്രത്യാശയുടെ പുതിയ കിരണങ്ങളായി എത്രയെത്ര ജനസേവന പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പാവങ്ങളുടെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസംവീട്വസ്ത്രംപാര്‍പ്പിടംതൊഴില്‍, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്. സേവനം ആവശ്യമായ,വികസനം അനിവാര്യമായ എല്ലാ രംഗങ്ങളിലും ജനവിഭാഗങ്ങളിലും ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നുണ്ട്. സോളിഡാരിറ്റിഎസ്.ഐ.ഒജി.ഐ.ഒഐഡിയല്‍ റിലീഫ് വിംഗ്ബൈത്തുസ്സകാത്ത് കേരള,എത്തിക്കല്‍ മെഡിക്കല്‍ ഫോറംഎ.ഐ.സി.എല്‍ ജമാഅത്തില്‍നിന്ന് പൊട്ടിയൊഴുകിയ വലുതും ചെറുതുമായ കൈവഴികള്‍ ഇന്ന് രാജ്യത്തിന്റെ സിരകളില്‍ ഊര്‍ജപ്രവാഹമായി നിലനില്‍ക്കുന്നുണ്ട്.
രാജ്യം അഭിമുഖീകരിച്ച ദുരന്തങ്ങളിലെല്ലാം ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ജമാഅത്തെ ഇസ്‌ലാമി മുമ്പിലുണ്ടായിരുന്നു. ഭൂകമ്പം,വെള്ളപ്പൊക്കംകൊടുങ്കാറ്റ്വര്‍ഗീയ ലഹളസൂനാമി,വികസനത്തിന്റെ പേരിലെ കുടിയിറക്കല്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴട്രെയിന്‍ അപകടങ്ങള്‍ പോലുള്ള അത്യാഹിതങ്ങള്‍, അഗ്നിബാധ… ഇത്തരം സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങളും പുനരധിവാസ പദ്ധതികളുമാണ് പ്രസ്ഥാനം കാഴ്ചവെച്ചത്.
ഇന്ത്യാ വിഭജനം സൃഷ്ടിച്ച സാമുദായിക സംഘര്‍ഷങ്ങളില്‍ സകലതും നഷ്ടപ്പെട്ട രാജ്യനിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും സംഘര്‍ഷം ലഘൂകരിക്കാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടുമാണ് സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലാത്തൂര്‍ ഭൂകമ്പം,രാജസ്ഥാനിലെ വരള്‍ച്ചആന്ധ്രയിലും പഞ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങള്‍, ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള നൂറുക്കണക്കിന് വര്‍ഗീയ ലഹളകള്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലെല്ലാം കാരുണ്യത്തിന്റെ സംസംപ്രവാഹമായി മാറാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടുണ്ട്.
ജമാഅത്തും അതിന്റെ കൈവഴികളും ഏറ്റെടുത്തിട്ടുള്ള ജനസേവന പദ്ധതികളുടെ വൈപുല്യവും വ്യവസ്ഥാപിതത്വവും ആരെയും അതിശയിപ്പിക്കും. ജമാഅത്തിനെപ്പോലെ ജനസേവന രംഗത്തും നാടിന്റെ വികസനത്തിലും സ്വന്തമായ വഴി വെട്ടിത്തെളിയിച്ച് മുന്നോട്ടു പോകുന്ന ഏതെങ്കിലും മത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ യുവജന പ്രസ്ഥാനമോ ഇന്ന് ഇന്ത്യയിലില്ല എന്നതാണ് വസ്തുത. നമ്മുടെ രാജ്യത്ത് ഏത് മതസംഘടനക്കാണ് ഇത്ര വ്യവസ്ഥാപിതമായി ജനസേവന സംരംഭങ്ങളുള്ളത്ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ജനങ്ങള്‍ക്കു വേണ്ടി ഇത്ര വിപുലമായ സേവനപദ്ധതികള്‍ നടപ്പിലാക്കുന്നത്ജമാഅത്തിന്റെ പല പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതുള്‍പ്പടെയുള്ള ഗവണ്‍മെന്റ് പദ്ധതികളേക്കാള്‍ ആസൂത്രിതവും വിജയകരവുമാണ്. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത പുനരധിവാസ പദ്ധതി പോലൊന്ന് ആര്‍ക്കാണ് നടപ്പിലാക്കാന്‍ സാധിച്ചിട്ടുള്ളത്ഗവണ്‍മെന്റ് തന്നെയും ജമാഅത്തിന്റെയും സോളിഡാരിറ്റിയുടെയും മറ്റും വികസന പദ്ധതികളെ മാതൃകയാക്കുകയാണ് ചിലപ്പോള്‍ ചെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് പലപ്പോഴും ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സൂനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം.
ആറു പതിറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനസേവന പദ്ധതികള്‍, വികസനത്തിന്റെ നാള്‍വഴികളിലെ വിപ്ലവാത്മകമായ സംഭാവനകളാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിലൂടെ യഥാര്‍ഥ വികസനം സാക്ഷാത്കരിക്കാനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് ജമാഅത്തെ ഇസ്‌ലാമി എന്ത് നല്‍കി എന്ന ചോദ്യത്തിന് നല്‍കാവുന്ന പല ഉത്തരങ്ങളില്‍ പ്രധാനപ്പെട്ടതും,പാവപ്പെട്ടവര്‍ക്കുള്ള വീടു നിര്‍മാണം മുതല്‍ ഹോസ്പിറ്റലുകള്‍ വരെ നീണ്ടു കിടക്കുന്ന വികസന പദ്ധതികള്‍ തന്നെ. പത്രമാധ്യമങ്ങളും അക്കാദമീഷ്യന്മാരും ഗവേഷണവിദ്യാര്‍ഥികളും പഠനവിഷയമാക്കേണ്ടതാണവ. ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും ജമാഅത്ത് നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല. കേരളത്തിലെ പദ്ധതികള്‍ മാത്രമാണ് ഇതിലെ പ്രതിപാദ്യം.
ആദര്‍ശ പ്രചോദനം
മനുഷ്യ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിയോഗിതരായ ജനം’ എന്നാണ് വിശുദ്ധ വേദഗ്രന്ഥം ഇസ്‌ലാമിക സമൂഹത്തിന് നല്‍കുന്ന വിശേഷണം. ഇന്ത്യന്‍ ജനതക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഈ വിശേഷണത്തെ അര്‍ഥപൂര്‍ണമാക്കുകയാണ്. ഇസ്‌ലാമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം. ബഹുമുഖ സ്വഭാവത്തിലുള്ള ജനസേവന പ്രവര്‍ത്തനങ്ങളിലും നാടിന്റെ വികസന പദ്ധതികളിലും നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കാന്‍ പ്രസ്ഥാനത്തിന് പ്രചോദനമേകുന്നതും പ്രസ്തുത ആദര്‍ശംതന്നെ.
ഇസ്‌ലാം ജനസേവനത്തെ ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമായി കാണുന്നു. ജനസേവനത്തിന്റെ മഹത്വം വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്നുണ്ട്. ജനസേവനം ദൈവാരാധന’ എന്നാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ പ്രാധാന്യപൂര്‍വം ചേര്‍ത്തുപറഞ്ഞിട്ടുള്ളവയാണ് സ്വലാത്തും സകാത്തും- നിര്‍ബന്ധ പ്രാര്‍ഥനയും നിര്‍ബന്ധ ദാനവും. നമസ്‌കാരം അല്ലാഹുവിലേക്കുള്ള ആകാശയാത്രസകാത്ത് ജനങ്ങളിലേക്കുള്ള സേവന യാത്രയും. സകാത്തിന്റെ പണം പൗരാണിക അറബികളും മറ്റും ചെയ്തിരുന്നപോലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നൈവേദ്യമായി സമര്‍പ്പിക്കുകയല്ല ചെയ്യുന്നത്. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായവും സാന്ത്വനവുമേകുംവിധം വിതരണം ചെയ്യുകയാണ്. ദരിദ്രര്‍,അഗതികള്‍, യാത്രക്കാര്‍, കടബാധിതര്‍, അടിമകള്‍ തുടങ്ങി എട്ടു വിഭാഗമാണ് സകാത്തിന്റെ അവകാശികള്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാന വര്‍ഗ വികസനത്തിന്റെയും മഹത്തായ മുദ്രാവാക്യമാണ് സകാത്ത് വ്യവസ്ഥ. സകാത്തിന്റെ ജനസേവന യാത്രയാണ് ജമാഅത്തെ ഇസ്‌ലാമി അര്‍ഥവത്തായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
അഗതികള്‍, അനാഥര്‍, വഴിയാത്രക്കാര്‍, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായംചോദിച്ചുവരുന്നവര്‍,അടിമകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് മഹത്തായ പുണ്യ കര്‍മമാണെന്ന വിശുദ്ധ ഖുര്‍ആന്റെ (അല്‍ബഖറ 177) പ്രഖ്യാപനം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ആഹ്വാനമാണ്. ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തില്‍നിന്നും ചൂഷണത്തില്‍നിന്നും രാജ്യനിവാസികളെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാനുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. അഗതികളെയും അനാഥരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്
ഖുര്‍ആന്‍.
ആരാധനാ കര്‍മങ്ങളില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമായി ഇസ്‌ലാം അനുശാസിക്കുന്നതും പലപ്പോഴും ജനസേവനമാണ്. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ അഗതിക്ക് ആഹാരം നല്‍കണമെന്നാണ് നിര്‍ദേശം. നോമ്പുകാരായിരിക്കെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ രണ്ടാമത്തെ പ്രായശ്ചിത്തമായി അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹജ്ജിലെ ചില പിഴവുകള്‍ക്കും അബദ്ധത്തിലുള്ള വധത്തിനും ശപഥത്തിനുമുള്ള പ്രായശ്ചിത്തവും ജനസേവനപരമായ ദാനധര്‍മങ്ങള്‍ തന്നെ. ഭക്ഷണംകുടിവെള്ളംവസ്ത്രം,അഭയാര്‍ഥികള്‍ക്ക് അഭയം,രോഗീ പരിചരണംകടം നല്‍കല്‍, തൊഴില്‍ പദ്ധതികള്‍, പരിസര ശുചീകരണംവഴികളുടെ നിര്‍മാണം,ഭൂമി ജനവാസ യോഗ്യമാക്കല്‍, ഭൂമി കൃഷിയോഗ്യമാക്കി കൃഷിയിറക്കല്‍, മരം നടല്‍, ആശുപത്രികള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം മഹത്തായ പുണ്യ കര്‍മമാണെന്നും ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ പാഠങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചോദനം.
ജനങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയുംദുരിതങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അറുത്തുമാററുകയും ചെയ്യുന്ന’ പ്രവാചകന്റെ ജീവിതം ജനസേവനത്തിന്റെ മഹത്തായ മാതൃകകള്‍ പകര്‍ന്നുതരുന്നതാണ്. കാരുണ്യത്തിന്റെ പ്രവാചകന്‍ ഭൂമിയിലെ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കുംകാരുണ്യത്തിന്റെ പ്രവാഹമായി മാറാന്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. മനുഷ്യരോട് കാരുണ്യം കാണിക്കാത്തവര്‍ക്ക് ദൈവത്തിന്റെ കാരുണ്യം കിട്ടില്ലെന്ന്’ താക്കീത് നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കിണര്‍ വിലയ്ക്ക് വാങ്ങി ദാനം ചെയ്തവന് സ്വര്‍ഗമുണ്ടെന്നും നായയുടെ ദാഹം തീര്‍ത്തവളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടെന്നും നബി പഠിപ്പിച്ചു. വൃദ്ധയുടെ ഭാണ്ഡം ചുമന്നും അനാഥ ബാലന്റെ അവകാശങ്ങള്‍ വാങ്ങിക്കൊടുത്തും ജോലിയില്ലാതെ അലഞ്ഞവര്‍ക്ക് സ്വയം തൊഴിലിന്റെ വഴി കാണിച്ചുകൊടുത്തും ക്ഷാമം നേരിട്ടവര്‍ക്ക് ഭക്ഷണം ശേഖരിച്ച് എത്തിച്ചുകൊടുത്തും കൈയില്‍ വരുന്ന സമ്പത്ത് കഷ്ടപ്പെടുന്നവര്‍ക്കായി നിര്‍ലോഭം ദാനം ചെയ്തും കടന്നുപോയ പ്രവാചകന്റെ പാതയിലാണ് ജമാഅത്തിന്റെ ജനസേവന പദ്ധതികള്‍ പുരോഗമിക്കുന്നത്.
ഗാന്ധിയന്‍ മാതൃക
ദാരിദ്ര്യത്തിന്റെ ആഴങ്ങളിലാണ് ഇന്ത്യയിലെ കോടിക്കണക്കിന് ജനം ജീവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യനിവാസികളുടെ 80 ശതമാനം ജീവിക്കുന്ന ഗ്രാമങ്ങളിലുംപതിനായിരങ്ങള്‍ ചേരിവാസികളായ നഗരങ്ങളിലും ദുരിതപ്പാടുകളുടെ നിലവിളികളാണ് സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ടിനു ശേഷവും ഉയര്‍ന്നു കേള്‍ക്കുന്നത്. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കണ്ടാലേ യഥാര്‍ഥ വികസനം സാധ്യമാകൂ. വീടില്ലാത്തവര്‍ക്ക് വീട്ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി,പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം,കുടിവെള്ളമെത്താത്ത പ്രദേശങ്ങളില്‍ ശുദ്ധജല വിതരണ സംവിധാനംഉടുതുണി പോലുമില്ലാത്തവര്‍ക്ക് വസ്ത്രം,രോഗ പീഡയനുഭവിക്കുന്നവര്‍ക്ക് ചികിത്സമാറാരോഗികള്‍ക്ക് സാന്ത്വനംവിദ്യാഭ്യാസം സ്വപ്നം കാണാന്‍ പോലുമാകാത്തവര്‍ക്ക് പഠിക്കാനുള്ള അവസരംതൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍,മാലിന്യ നിര്‍മാര്‍ജനവും ശുചിത്വവുംമികച്ച റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണംലഹരിയുടെ അടിമകളായവര്‍ക്ക് അതില്‍നിന്ന് മോചനംകടബാധ്യതകളാല്‍ വലയുന്നവര്‍ക്ക് അതില്‍നിന്ന് മുക്തി,ദുരന്തങ്ങളുടെ ഇരകള്‍ക്ക് ദുരിതാശ്വാസം…. നീളുന്ന ഈ പട്ടികയില്‍ വരുന്ന അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനമവും സാധിക്കുമ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമാവുക. ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്ന് പറഞ്ഞഗ്രാമങ്ങളെ ഇന്ത്യയുടെ ആത്മാവായി കരുതിയ ഗാന്ധിജി സ്വപ്നം കണ്ട വികസന സങ്കല്‍പവുമായി ഇണങ്ങുന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വികസന കാഴ്ചപ്പാട്. ഗ്രാമങ്ങളില്‍ വസിക്കുന്ന പാവപ്പെട്ടവര്‍ക്ക് സ്വാശ്രയത്വം നല്‍കുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നായിരുന്നു ഗാന്ധിയുടെ ആഗ്രഹം. ജമാഅത്തെ ഇസ്‌ലാമിയുടെ വികസന പദ്ധതികള്‍ ഇവ്വിധം ദരിദ്ര ജനവിഭാഗങ്ങളെ സ്വാശ്രയരാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഗ്രാമങ്ങളില്‍ ഗ്രാമങ്ങള്‍ക്കിണങ്ങുംവിധവും നഗരങ്ങളില്‍ അവിടത്തേക്ക് ചേര്‍ന്ന രൂപത്തിലുമുള്ള വികസന പദ്ധതികള്‍ ഉണ്ടാകണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. ഗാന്ധിജിയുടെ വികസന സങ്കല്‍പവും ഇതിനു സമാനമായിരുന്നു. ഗ്രാമങ്ങളെ നഗരവത്കരിക്കാനുള്ള അഥവാ നഗരത്തിലെ വ്യവസായങ്ങള്‍ ഗ്രാമത്തില്‍ പറിച്ച് നട്ട് ഗ്രാമീണ വികസനത്തിന്റെ തനത് രീതികളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഗാന്ധിജി വിമര്‍ശിച്ചു. അതിനാല്‍ ചിലര്‍ ഗാന്ധിജിയെ വികസന വിരോധി എന്ന് വിളിച്ചു. അതിന് ഗാന്ധിജി മറുപടി പറഞ്ഞതിങ്ങനെ:ഗ്രാമവ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാനാവശ്യപ്പെടുമ്പോള്‍ രാജ്യത്തിന്റെ പുരോഗതി തടയുകയാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. പട്ടണത്തില്‍ നിന്ന് ഗ്രാമങ്ങളില്‍ പോയി താമസിക്കാന്‍ ഞാന്‍ ആരോടും അഭ്യര്‍ഥിക്കുന്നില്ല. എന്നാല്‍ ഗ്രാമീണരുടെ സുഖ സൗകര്യത്തിന് ആവശ്യമായിട്ടുള്ളത് അവര്‍ക്ക് ചെയ്തുകൊടുക്കേണ്ടതാണെന്ന് എനിക്കഭിപ്രായമുണ്ട്. പട്ടണത്തിലെ വ്യവസായ ശാലകള്‍ ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളെല്ലാം ഗ്രാമങ്ങളില്‍നിന്നാണ് വരുന്നത് എന്ന വസ്തുത വിസ്മരിക്കുക വയ്യ. പണ്ടത്തെപ്പോലെ തന്നെ എന്തുകൊണ്ട് ഗ്രാമങ്ങളില്‍ ഉണ്ടാവുന്ന സാധനങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ ഗ്രാമീണരെ ശീലിപ്പിച്ചുകൂടാ?” (രാഷ്ട്ര പിതാവ്- കെ.പി കേശവമേനോന്‍, മാതൃഭൂമി ബുക്‌സ്1969പേജ് 128).
രണ്ട് സംഭാവനകള്‍
വികസനത്തിന് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ രണ്ട് പ്രധാന സംഭാവനകളുണ്ട്. ഒന്ന്ആത്മാര്‍ഥതയും ത്യാഗ സന്നദ്ധതയുമുള്ള കര്‍മനിരതരായ ഒരു പ്രവര്‍ത്തക വൃന്ദം. രണ്ട്സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനം.
കൈയ് മെയ് മറന്ന് കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് പ്രസ്ഥാനം നാടിന് സംഭാവന ചെയ്തിട്ടുള്ളത്. സ്വാര്‍ഥ താല്‍പര്യങ്ങളും സ്വജനപക്ഷപാതിത്വവുമില്ലാതെഅഴിമതിയുടെ കറപുരളാതെ അവര്‍ രാജ്യത്തെ സേവിക്കുന്നു. ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ വ്യതിരിക്തമായ സേവനബോധം കാത്തുസൂക്ഷിക്കുന്നവരാണ്.
ഓരോ പ്രസ്ഥാന പ്രവര്‍ത്തകനും ഓരോ സേവന മേഖല തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കണമെന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ മഹത്തായ മാതൃകയാണിത്. ജനസേവനത്തെക്കുറിച്ച ബോധവത്കരണവും പരിശീലനവും പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. അതിന് പ്രത്യേക വിംഗും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ സേവന വേദികള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുന്നു.
എടുത്തത്

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More