Wednesday, May 11, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങിയതില്‍ തെറ്റില്ല: കെ.ഇ. ഇസ്മയില്‍


News added on : Tuesday, May 10, 2011 
ദോഹ: ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുവാങ്ങിയതില്‍ തെറ്റില്ലെന്നും അവരുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ ജമാഅത്ത് നേതൃത്വവുമായി നടത്തിയത് വോട്ടുകച്ചവടമല്ല, മറിച്ച് സൗഹൃദ സംഭാഷണമായിരുന്നുവെന്നും രാജ്യസഭാംഗവും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ഇ ഇസ്മയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നടത്തിയ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭരണനേട്ടവും കണക്കിലെടുക്കുമ്പോള്‍ മുന്നണി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വേണ്ടത്ര ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മുന്നണിക്ക് തിരിച്ചടി നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഈ സാഹചര്യമായിരുന്നില്ല അതിന്നാല്‍ സി.പി.ഐക്ക് 18 സീറ്റ് ഉറപ്പാണെന്നും അദേഹം പറഞ്ഞു. 
യു.ഡി.എഫ് വിജയിച്ചാല്‍ അതിന്റെ പങ്കുപറ്റാന്‍ ഒരുമുഴം നീട്ടിയുള്ള ഏറാണ് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ നടത്തിയത്. അത് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ ജനകീയപ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തി നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയുന്ന തലത്തിലേക്ക് പ്രചാരണം നീങ്ങിയത് നിര്‍ഭാഗ്യകരമാണ്. ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നെന്ന വാദത്തില്‍ കഴമ്പില്ല. ജനതാദള്‍ മുന്നണി വിടാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോഴും തന്റെ അഭിപ്രായം. പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ വരുന്നവന്റെ കൈവെട്ടുമെന്ന തന്റെ പ്രസ്താവനയില്‍ അസാധാരണമായി ഒന്നുമില്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് ഇനി തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണെന്നും ഇദേഹം പറഞ്ഞു.
 


0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More