Thursday, April 28, 2011

ജമാഅത്തെ ഇസ്‌ലാമി ഓഫിസ് തീവെപ്പ്: ആറ് മുസ്ലിം ലീഗുകാര്‍ പിടിയില്‍

Published on Wed, 04/27/2011 - പടന്ന: ജമാഅത്തെ ഇസ്‌ലാമി ഓഫിസ് പ്രവര്‍ത്തിക്കുന്ന 'ദിശ' ജനകീയ കേന്ദ്രം തീവെച്ച് നശിപ്പിച്ച കേസില്‍ ആറുപേര്‍ പൊലീസ് പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവരെ പൊലീസ് തിരയുകയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 13ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ രാത്രിയിലാണ് 'ദിശ' തീവെച്ച് നശിപ്പിച്ചത്. പ്രതിപ്പട്ടികയിലുള്ളവര്‍ പടന്ന സ്വദേശികളാണെന്നാണറിയുന്നത്. ...

രാഷ്ട്രീയ സംഘടന രൂപവത്കരിക്കും -കാന്തപുരം

Published on Fri, 04/29/2011 -കോട്ടക്കല്‍: സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിച്ചെന വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ നടന്ന രണ്ടുദിവസത്തെ സമസ്ത ഉലമ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപന രേഖയിലാണ് പ്രഖ്യാപനം.  അനാചാരക്കാര്‍ രാഷ്ട്രീയം കൈയടക്കുകയും സുന്നികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കും. മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയബോധം വളര്‍ത്തുമെന്നും ധര്‍മാധിഷ്ഠിത രാഷ്ട്രീയം സമുദായത്തിന് ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദ-ഭീകരവാദ...

Monday, April 25, 2011

ഇടതുപക്ഷം മുസ്ലിം സമൂഹം ജമാഅത്തെ ഇസ്ലാമി/ ടി. ആരിഫലി

Posted on 26-04-11, 9:48 am കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള നയമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. ജമാഅത്തും ഇടതുപക്ഷവും തമ്മില്‍ ഇടക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയങ്ങളെ ജമാഅത്തും സോളിഡാരിറ്റിയും ശക്തമായി എതിര്‍ക്കുകയും അവക്കെതിരെ സമരം നയിക്കുകയും ചെയ്തിരുന്നു. അതിനോടുള്ള പ്രതികരണമെന്നോണം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ജമാഅത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നിട്ടും ഇങ്ങനെയൊരു നിലപാട് എടുത്തതിന്റെ ന്യായമെന്താണ്? കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നയം രൂപീകരിച്ചപ്പോള്‍ 2006-2011-ലെ എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തുകയാണ് ജമാഅത്ത് ആദ്യം ചെയ്തത്....

Saturday, April 23, 2011

ഹമീദ് വാണിമേല്‍ മുസ്‌ലിം ലീഗില്‍

Published on Sat, 04/23/2011 കോഴിക്കോട് : മുസ്‌ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജമാഅത്തെ ഇസ്‌ലാമി വിട്ട ഹമീദ് വാണിമേല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഹെദരലി ശിഹാബ് തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ തന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ലീഗ് നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്ത് പാര്‍ട്ടി രൂപീകരിച്ചത് തികഞ്ഞ കാപട്യമാണ്. സ്വന്തം പേര് പാര്‍ട്ടിയോട് ചേര്‍ത്ത് പറയാന്‍ പോലും നേതാക്കള്‍ ധൈര്യം കാണിക്കുന്നില്ല. ഇത് പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയില്‍...

Thursday, April 21, 2011

ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം ജനം തിരിച്ചറിഞ്ഞു; ഹമീദ് വാണിമേല്‍

എടവണ്ണപ്പാറ: ദേശീയ, അന്തര്‍ ദേശീയ കാര്യങ്ങളെ കുറിച്ച് ജമാഅത്തെ ഇസ്ലാമി പറയുന്ന കാര്യങ്ങള്‍ കാപട്യമാണെന്ന് ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വാഴക്കാട് മുണ്ടുമൂഴിയില്‍ നടന്ന മുസ്ലിംലീഗ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ ഓരോ കാര്യങ്ങളും അണികള്‍ക്ക് മാത്രം മനസ്സിലായാല്‍ പോരാ.. പൊതു ജനങ്ങള്‍ക്ക് കൂടി മനസിലാകുന്ന രീതിയിലാകണം. മുസ്ലിംലീഗിന്റെ ഭരണ ഘടനയിലെ ജനാധിപത്യവും സോഷ്യലിസവും ഉള്‍പ്പെടുത്തിയതിനെ കുറ്റം പറയുന്ന ജമാഅത്തെ ഇസ്ലാമി പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഭരണഘടനയില്‍ സോഷ്യലിസവും ജനാധിപത്യവും ഉള്‍പ്പെടുത്തിയതിന്റെ യുക്തി എന്താണെന്ന് മനസിലായില്ല. അദ്ദേഹം തുടര്‍ന്നു.  2006 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ കൊടുത്തതിന് നന്ദിയെന്നോണമാണ് ഹിറാ സെന്റര്‍ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച്...

അങ്ങിനെ......... ജമാഅത്തെ ഇസ്‌ലാമി പെറ്റു.

എന്തല്ലാമായിരുന്നു, ദീനും ദുനിയാവും രണ്ടാക്കി. ഇസ്‌ലാം ദീനിനെ തുണ്ടാക്കി. മതവും രാഷ്ട്രീയവും വിഭജിച്ചു. മറ്റുള്ളവരുടെ തൗഹീദ്‌ മുറിയൻ തൗഹീദാണ്‌ അവർക്ക്‌ ദീനിന്‌ ഒരു നേതൃത്വം രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം,അവരുടെ തൗഹീദ്‌ അബൂജഹ്‌ലിന്റെ തൗഹീദാണ്‌. അങ്ങിനെ പോവുന്നു ജമാഅത്തിന്റെ സഹിഷ്‌ണുതയോടെയുള്ള ആരോപണങ്ങൾ. ഇപ്പോ എന്തായി, മൗദൂദികൾക്കും രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം.!! അല്ലെങ്കിലും ദീനും ദുനിയാവും ഒന്നുതന്നെയായി കാണുന്ന ജമാഅത്ത്‌ പാർട്ടിക്ക്‌ പണ്ടേ ഒരു പൊളിറ്റിക്കൽ സെക്രട്ടറിയുണ്ട്‌. അദ്ദേഹമാണ്‌ ഈ അടുത്ത്‌ പിണറായി സംഖാവുമായി നിശ്ചയിക്കൽ നടത്തിയയ്തിന്റെ പേരിൽ ഇറങ്ങിപ്പോന്നത്‌. ഉടനെ പാർട്ടി അണികൾക്ക്‌ സർക്കുലർ അയച്ചു. അദ്ദേഹം വ്യക്തിപരമായ...

മതേതരവാദിയായ എന്നെ നിങ്ങള്‍ വെറുമൊരു മുസ്‌ലിമാക്കല്ലേ

Published on Mon, 04/04/2011 സി. ദാവൂദ്േശീയ മുസ്‌ലിംകള്‍' എന്നൊരു പ്രത്യേകതരം ജീവിവര്‍ഗത്തെക്കുറിച്ച് സാമൂഹികശാസ്ത്ര വിദ്യാര്‍ഥികളെല്ലാം കേട്ടിരിക്കും. അതായത്, വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംകളുടെ ദേശക്കൂറും സമ്പൂര്‍ണപൗരത്വവും (ഇന്നത്തേതു പോലെത്തന്നെ) ചോദ്യം ചെയ്യപ്പെട്ടിരുന്ന കാലം. അക്കാലത്ത്, ഞാന്‍ നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള ആ മുസ്‌ലിമല്ല, കറകളഞ്ഞ മതേതരവാദിയും ദേശസ്‌നേഹിയുമായ മുസ്‌ലിമാണെന്ന് 'പൊതു'സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മുസ്‌ലിമിനുമുണ്ടായിരുന്നു. അങ്ങനെ ദേശക്കൂറ് സര്‍ട്ടിഫിക്കറ്റ് പൊതുസമൂഹത്താല്‍ അറ്റസ്റ്റ് ചെയ്തു കിട്ടിയ ഭാഗ്യവാന്മാരുടെ തലമുറയെ കുറിക്കാനാണ് 'ദേശീയമുസ്‌ലിംകള്‍' എന്ന് വ്യവഹരിക്കപ്പെട്ടുപോന്നത്. പൊതുവെ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു സജീവമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളാണ് ദേശീയ മുസ്‌ലിംകളായി പരിഗണിക്കപ്പെട്ടത്. അല്ലാത്തവരൊക്കെ ഒരു തരം അര്‍ധ ദേശീയപൗരത്വമായിരുന്നു...

Wednesday, April 20, 2011

എസ്‌ഡിപിഐയുമായി സഖ്യത്തിനു ജമാഅത്തെ ഇസ്ലാമി

http://www.scoopeye.com/showNews.php?news_id=14190 ബദ്ധവൈരികളായ പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്‌ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം. ജമാഅത്തെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്‌ഡിപിഐയും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കാനാണു നീക്കം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുമായി സഹകരിക്കുന്നതിന്‌ ജമാഅത്തെ ഇസ്ലാമി ശ്രമിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ കേന്ദ്ര ശൂറാ ( കൂടിയാലോചനാ സമിതി) ഇതിന്‌ അനുമതി നല്‍കിയില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ സമാന സ്വഭാവമുള്ള മറ്റു പാര്‍ട്ടികളുമായിച്ചേര്‍ന്നു പൊതുവേദിയുണ്ടാക്കാന്‍ കേന്ദ്ര ശൂറയുടെ അനുമതി ലഭിച്ചേക്കുമെന്നാണു സൂചന. വൈകാതെ വെല്‍ഫെയര്‍ പാര്‍ട്ടി- എസ്‌ഡിപിഐ നേതാക്കള്‍ ഔപചാരിക കൂടിക്കാഴ്‌ച നടത്തും.  എന്‍ഡിഎഫ്‌...

Tuesday, April 19, 2011

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടി നിലവില്‍വന്നു; വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ

ന്യൂഡല്‍ഹി: രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജമാഅത്തെ ഇസ്ലാമി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന രാഷ്‌ട്രീയ സമ്മേളനത്തിലാണ്‌ 'വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്‌. ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്ര ശൂറാ അംഗം മുജ്‌തബാ ഫാറൂഖിയാണ്‌ പ്രസിഡന്റ്‌. ജമാ അത്തിന്റെ ശൂറാ അംഗമായ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌ ഉള്‍പ്പെടെ അഞ്ചു ജനറല്‍ സെക്രട്ടറിമാരാണ്‌ പാര്‍ട്ടിക്കുള്ളത്‌. മുജാഹിദ്‌ മടവൂര്‍ വിഭാഗത്തിന്റെ ദേശീയ സംഘടനയായ ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ മൗലാനാ അബ്‌ദു വഹാബ്‌ ഖില്‍ജി, മുന്‍ ബി.എസ്‌.പി. എം.പി: ഇല്യാസ്‌ കാസ്‌മി, ചെങ്ങറ സമര നേതൃത്വത്തിലുണ്ടായിരുന്ന മലയാളിയായ ഫാദര്‍ എബ്രഹാം ജോസഫ്‌, മില്ലി ഗസറ്റ്‌ എഡിറ്റര്‍ സഫറുള്‍ ഇസ്ലാം ഖാന്‍, കര്‍ണാടക മുന്‍ മന്ത്രി ലളിതാ നായിക്‌ എന്നിവരാണ്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റുമാര്‍. മലയാളിയായ...

വെല്‍ഫയര്‍ പാര്‍ട്ടി നിലവില്‍ വന്നു -റിപ്പോര്ട്ട്

Posted on 19-04-11, 8:18 am ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തില്‍പരം പ്രതിനിധികളെ സാക്ഷി നിര്‍ത്തി ഗോതമ്പ് കതിരുകള്‍ ആലേഖനം ചെയ്ത മൂവര്‍ണക്കൊടി ദേശീയ ഭാരവാഹികള്‍ അനാഛാദനം ചെയ്തതോടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനായി വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഉദയം ചെയ്തു. ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ ഹര്‍ഷാരവങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷനല്‍ ലീഗ്, അംബേദ്കര്‍ സമാജ് പാര്‍ട്ടി, ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ഉത്തര്‍പ്രദേശ് പര്‍ച്ചം പാര്‍ട്ടി, മര്‍കസി ജംഇയ്യത്ത് അഹ്ലെ ഹദീസ്, മര്‍കസി ജംഇയ്യത്തുല്‍...

Jamaat Islami jumps into politics, launches Welfare Party of India

Submitted by admin7 on 18 April 2011 - 10:36pmIndia Politics   Indian Muslim By Md. Ali, TwoCircles.net,New Delhi: A national level political party, Welfare Party of India (WPI) was formally launched today at a political convention here in the national capital. The convention was attended by several civil society representatives and hundreds of delegates from across the country.“It’s not for fun and power that we entered politics. It’s only when everybody whom we trusted and became dependent upon, betrayed us and considered it’s their due right to oppress us. We felt that now we can’t continue with this kind of political system,”...

Pages 331234 »
Twitter Delicious Facebook Digg Stumbleupon Favorites More