Friday, May 27, 2011

ലീഗിന്റെ ആത്മാഭിമാനമില്ലായ്മ കേരളത്തില്‍ തീവ്രവാദത്തിന് വഴിവെച്ചു- ടി. ആരിഫലി

Published on Sat, 05/28/2011തിരൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കന്‍മാര്‍ ആത്മാഭിമാനത്തോടെ പെരുമാറാതിരുന്നതിനാലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയൊരു വിഭാഗമെങ്കിലും തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലീഗിന്റെ വിജയത്തില്‍ ജമാഅത്തിന് ആശങ്കയില്ലെന്നും ജമാഅത്ത് സഹകരണത്തിന് സന്നദ്ധമാണെങ്കിലും ലീഗിലെ ഇന്നര്‍ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തിനെ എതിരാളികളായി കാണുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിനോട് ഉചിതമായി പ്രതികരിക്കണമെന്ന് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സേട്ടു പറഞ്ഞിട്ടും കേരള ഘടകം ചെവികൊണ്ടില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ...

ലീഗുമായി സഹകരിക്കാന്‍ സന്നദ്ധം: ജമാഅത്തെ ഇസ്ലാമി

മനോരമ 28.5.2011 തിരൂര്‍: മുസ്ലിംലീഗുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ ടൌണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച നയവിശദീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലീഗിനുള്ളിലെ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി ലീഗിനെ അകറ്റുന്നത്. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തെക്കാള്‍ മികച്ചു നിന്നതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ചതെന്നും ആരിഫലി പറഞ്ഞു. ലീഗിലെ അണികള്‍ തന്നെ നേതാക്കന്‍മാരെ തോല്‍പിക്കാനും അവരെ പാഠം പഠിപ്പിക്കാനും മുന്നിട്ടിറങ്ങിയ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ സൂക്ഷ്മതയോടും ശ്രദ്ധയോടും ഭരിക്കാന്‍ ശ്രമിച്ചാല്‍ ലീഗിന് ഇനിയും കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന്റെ നല്ല വശങ്ങളോടും ജമാഅത്തിന് യോജിപ്പുണ്ട്. കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിധേയത്വം തുറന്നു കാണിക്കാന്‍ തുടങ്ങിയത് മുതലാണ് കേരളത്തില്‍...

Monday, May 16, 2011

തെരെഞ്ഞടുപ്പ് ജയപരാജയങ്ങള്‍ക്കു പിന്നില്‍ -പി.പി. അബ്ദുറസാഖ്

Published on Mon, 05/16/2011കേരള നിയമസഭാ തെരഞ്ഞടുപ്പ് ഫലത്തെ ഒരൊറ്റ വാക്യത്തില്‍ വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് നിഗമിക്കുന്നതാവും ശരി.   ഭരണവിരുദ്ധ വികാരം തീരെ പ്രതിഫലിക്കാതിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇതെന്നു വ്യക്തം.  നാല് വര്‍ഷം കൂടെയുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ വിട്ടുപോയതിലൂടെ നഷ്ടപ്പെട്ട രണ്ടു സീറ്റും ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിട്ടുപോയ മഞ്ഞളാംകുഴി അലി കാരണം നഷ്ടപ്പെട്ട രണ്ടു സീറ്റും (പെരിന്തല്‍മണ്ണയും മങ്കടയും) പിന്നെ കണ്ണൂരിലെ പേരാവൂരും അഴീക്കോടും പാലക്കാട്ടെ തൃത്താലയും വ്യക്തമായ ഭൂരിപക്ഷം നേടുന്നതിന് തടസ്സം നിന്നെന്നു വേണം കരുതാന്‍. ഒന്നു തീര്‍ച്ച. ഇടതുപക്ഷത്തിന്റെ സ്ഥാനത്ത് കോണ്‍ഗ്രസ്...

വിജയത്തിന്റെ മറുവശം, ഭരണത്തിന്റെ ഭാരം-എ.ആര്‍

Published on Tue, 05/17/2011 -ഒ പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഭിന്ന വിശകലനങ്ങളും വിലയിരുത്തലുകളും തുടരുന്നു. സ്വാഭാവികമായും യു.ഡി.എഫിന്റെ അഭിമാനാര്‍ഹമല്ലാത്ത വിജയത്തിന്റെയും എല്‍.ഡി.എഫിന്റെ അഭിമാനകരമായ പരാജയത്തിന്റെയും കാരണങ്ങള്‍ അപഗ്രഥിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ഫോട്ടോഫിനിഷിങ്ങിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് മെനക്കെട്ടു കാണുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2010ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും നേടിയ അമ്പരപ്പിക്കുന്ന മഹാവിജയത്തിനു ശേഷം ഒട്ടും വൈകാതെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ വിജയം തുടരുമെന്നുതന്നെ യു.ഡി.എഫ് വിശ്വസിക്കുകയും ചെയ്തിരുന്നതാണ്. അഞ്ചുവര്‍ഷത്തെ ഇടതുഭരണ പരാജയവും മുഖ്യ ഭരണകക്ഷിയെ വേട്ടയാടിയ വിഭാഗീയത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന കണക്കുകൂട്ടലും അതിലുപരി...

കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടായില്ല -ജമാഅത്തെ ഇസ്‌ലാമി

Published on Sat, 05/14/2011 കോഴിക്കോട്: കേരള സര്‍ക്കാറിനെക്കുറിച്ചും തെരഞ്ഞെടുപ്പിലെ സമീപനത്തെ സംബന്ധിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെ വിലയിരുത്തല്‍ ശരിയും വസ്തുനിഷ്ഠവുമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.ഭരണവിരുദ്ധ വികാരം ജനവിധി നിര്‍ണയിക്കുകയെന്നതായിരുന്നു കേരളത്തിലെ സമീപകാല ചരിത്രം.  എന്നാല്‍, സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ഉള്‍ക്കൊണ്ടും അംഗീകരിച്ചുമാണ് പൊതുവെ ഇത്തവണത്തെ ജനവിധി.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്.  ഇടക്കാലത്ത് എല്‍.ഡി.എഫില്‍ നിന്ന് ചില കക്ഷികള്‍ വേര്‍പിരിഞ്ഞ് യു.ഡി.എഫില്‍ ചേരുകയുമുണ്ടായി.  എന്നിട്ടുപോലും സാങ്കേതികമായ ഭൂരിപക്ഷമെന്ന് പറയാവുന്ന വിജയമേ യു.ഡി.എഫ് നേടിയുള്ളൂ. ...

ജമാഅത്ത് പിന്തുണ ഗുണം ചെയ്തു: ശ്രീരാമകൃഷ്ണന്‍

Published on Mon, 05/16/2011 മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിന് ജമാഅത്തെ ഇസ്‌ലാമിയുള്‍പ്പടെ വിവിധ വിഭാഗങ്ങളുടെ പിന്തുണ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന പി.ശ്രീരാമകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഗുണം ചെയ്തിട്ടില്ലെന്ന സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്ററുടേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും വിലയിരുത്തിയാണ് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള സംഘടനകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍...

Wednesday, May 11, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങിയതില്‍ തെറ്റില്ല: കെ.ഇ. ഇസ്മയില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍News added on : Tuesday, May 10, 2011 ദോഹ: ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുവാങ്ങിയതില്‍ തെറ്റില്ലെന്നും അവരുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ ജമാഅത്ത് നേതൃത്വവുമായി നടത്തിയത് വോട്ടുകച്ചവടമല്ല, മറിച്ച് സൗഹൃദ സംഭാഷണമായിരുന്നുവെന്നും രാജ്യസഭാംഗവും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ഇ ഇസ്മയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നടത്തിയ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭരണനേട്ടവും കണക്കിലെടുക്കുമ്പോള്‍ മുന്നണി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വേണ്ടത്ര ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും...

Monday, May 9, 2011

രാഷ്ട്രീയപാര്‍ട്ടിരൂപവത്കരണം വാര്‍ത്ത ദുരുദ്ദേശ്യപരം

Published on Sat, 04/30/2011 കോഴിക്കോട്: സമസ്ത സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതായി മാധ്യമത്തില്‍ വന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും സത്യവിരുദ്ധവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.സുന്നീ സംഘടനാ നേതൃത്വം സമുദായ നന്മക്കായി എല്ലാ മേഖലകളിലും ഇടപെടാനുള്ളതാണ്. ഇസ്‌ലാമിന്റ പേരില്‍ മത രാഷ്ട്ര വാദികളും ഈര്‍ക്കിള്‍ പാര്‍ട്ടികളും രംഗത്തുവന്ന് സമുദായത്തെ ശിഥിലമാക്കുകയും തെറ്റിദ്ധാരണ സൃഷ്ടിച്ച് മതസൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മുഖ്യധാരാ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന...

Tuesday, May 3, 2011

ആരോപണം പൊള്ളയെന്ന് തെളിഞ്ഞു

Published on Sat, 04/23/2011 'സമഗ്രാധിപത്യ വീക്ഷണത്തോട് കൂടിയ വര്‍ഗീയ സംഘടന' (Mahatma Gandhi, last phase, page.450.by പ്യാരിലാല്‍) എന്ന് രാഷ്ട്രപിതാവ് അധിക്ഷേപിച്ച ഹിന്ദുത്വ-ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിനൊപ്പം, 'നന്മ പ്രചരിപ്പിക്കുകയും മനുഷ്യനെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും ചെയ്യുന്ന സാധുക്കള്‍' (സര്‍ച് ലൈറ്റ്, പട്‌ന, 27 ഏപ്രില്‍ 1946) എന്ന് ഗാന്ധിജി പ്രശംസിച്ച ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടിക്കെട്ടി കല്ലെറിയുകയാണ് 'ഗാന്ധിശിഷ്യ'രായ കോണ്‍ഗ്രസുകാര്‍. 'കുറുനരിയെയും ആട്ടിന്‍കുട്ടിയെയും കണ്ടാല്‍ തിരിച്ചറിയാത്തവരാണ് ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടന എന്ന് പറയുന്നവര്‍' എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റായിരുന്ന ടി.ഒ. ബാവ, 1968ല്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞത്.എന്നാല്‍, ഡ്യൂപ്ലിക്കേറ്റ് ഗാന്ധി ശിഷ്യരായ എം.എം.ഹസനെയും തലേക്കുന്നിലിനെയും...

Pages 331234 »
Twitter Delicious Facebook Digg Stumbleupon Favorites More