Saturday, October 22, 2011

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം: കെ.പി.എ. മജീദ്

http://www.mechandrikaonline.com/viewnews.asp?mcat=keralanews&mitem=KR2011141022145
ജമാഅത്തെ ഇസ്ലാമി രൂപവല്‍ക്കരിച്ച രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനക്ക് വിരുദ്ധമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വും സോഷ്യലിസവും അംഗീകരിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആദര്‍ശപരമായ വ്യതിയാനം വിശദീകരിക്കണം. "ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണം' എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആശയം. രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ചത് ഏതു നയത്തിന്റെ ഭാഗമാണെന്നും ഏതു ലക്ഷ്യത്തിനുവേണ്ടിയാണെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കേണ്ടതുണ്ട്. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം മുസ്ലിംലീഗ് ഗൗനിക്കുന്നില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മുസ്ലിംലീഗിന് ലഭിക്കുന്ന പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ വീതംവെക്കുന്നതു സംബന്ധിച്ച് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. മറ്റുപ്രശ്നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും.
സമസ്തയും മുസ്ലിംലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. ഭരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനങ്ങളാണ് പ്രധാനം. കോഴിക്കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് അന്വേണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള തെറ്റുകാരനാണെന്നുകണ്ടാല്‍ നടപടി എടുക്കണമെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. ഉദ്യോഗസ്ഥരോട് കടപ്പാടുണ്ടാക്കി അവരെ സംരക്ഷിക്കേണ്ട കാര്യം ലീഗിനില്ല. കാസര്‍കോട് വെടിവെപ്പില്‍ ഒരാള്‍ മരിച്ചിട്ടും ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇടതുസര്‍ക്കാര്‍ തയാറായിരുന്നില്ല. വര്‍ഗീയ കലാപത്തിനിടെയാണ് വെടിവെപ്പെങ്കില്‍ മരിച്ചയാള്‍ കേസില്‍ പ്രതിയാവേണ്ടതായിരുന്നു. മരിച്ചയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടി വിധിച്ചത് ഈ സാഹചര്യത്തിലാണ്. മുസ്ലിംലീഗ് ചെയ്യുന്നതൊക്കെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അത്തരം വിവാദങ്ങളെയൊക്കെ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടേയുള്ളൂ.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More